മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും കാറപടകത്തിൽ മരിച്ചു

കൊച്ചി മുൻ മിസ് കേരള അൻസി കബീര്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. 2019ലെ മിസ് കേരള മത്സരത്തിലെ വിജയിയും മോഡലുമായ അൻസി കബീറാണ് കൊച്ചി ബൈപ്പാസിൽ നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. 2019ലെ റണ്ണറപ്പായ അഞ്ജന ഷാജനും അപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ബൈപ്പാസിൽ ചക്കരപ്പറമ്പ് ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വെച്ചായിരുന്നു പുലര്‍ച്ചെ ഒരു മണിയോടെ അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

33

ബൈക്കിനെ ഇടിക്കാതിരിക്കാൻ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്ടെന്നു വെട്ടിച്ചതാണ് അപകടത്തിനു കാരണമായതെന്നു പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിൽ പറയുന്നു. ആലപ്പുഴ ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് വരികയായിരുന്നു ഇവർ സഞ്ചരിച്ച കാർ. സംഭവസ്ഥലത്തു വെച്ചു തന്നെ ഇരുവരും മരിച്ചു. കാറിലുണ്ടായിരുന്ന മറ്റു രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ കാർ പൂർണമായി തകർന്നു.

പ്രധാന റോഡിനും സർവീസ് റോഡിനും ഇടയിലായി ഒരു മരത്തിൽ ഇടിച്ചു തകർന്ന കാർ കിടക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കാർ ഇടിച്ച ബൈക്കിൻ്റെ സൈലൻസർ ഇപ്പോഴും കാറിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ്. അതേസമയം, ഇരുവരുടെയും യാത്ര സംബന്ധിച്ച വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. അപകടത്തിൽപ്പെട്ട യാത്രക്കാരൻ്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളും ലഭ്യമല്ല.

11

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് അൻസി കബീർ. തൃശൂർ സ്വദേശിയാണ് അഞ്ജന ഷാജൻ. ഇരുവരുടെയും മൃതദേഹങ്ങൾ എറണാകുളം മെഡിക്കൽ സെൻ്റർ ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരും ഇതേ ആശുപത്രിയിൽ ചികിത്സയിലുണ്ട്. പരിക്കേറ്റവർ അൻസിയുടെയും അഞ്ജനയുടെയും സുഹൃത്തുക്കളാണെന്നാണ് റിപ്പോർട്ട്.

2019ൽ നടന്ന മിസ് കേരള മത്സരത്തിലായിരുന്നു ഇരുവരും വിജയികളായത്. ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴി നടന്ന ഓഡിഷനിലൂടെയായിരുന്നു മത്സരാര്‍ഥികളെ കണ്ടെത്തിയത്. അവസാന റൗണ്ടിലെത്തിയ 22 പേരിൽ നിന്നാണ് അൻസി കബീര്‍ മിസ് കേരളയായത്. രണ്ടാം സ്ഥാനക്കാരിയായ ഡോ. അഞ്ജന ഷാജൻ മിസ് ഫോട്ടോജെനിക് എന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി.

tuyk

വീട്ടുകാരുടെ മാത്രം പിന്തുണയോടു കൂടിയാണ് താൻ മിസ് കേരള മത്സരത്തിനെത്തിയതെന്ന് പിന്നീട് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിൽ അൻസി കബീര്‍ പറഞ്ഞിരുന്നു. ബന്ധുക്കള്‍ക്ക് താത്പര്യമില്ലാതിരുന്നിട്ടും സൗന്ദര്യമത്സരങ്ങള്‍ക്ക് മാതാപിതാക്കള്‍ ഉറച്ച പിന്തുണയാണ് നല്‍കിയതെന്നു അൻസി പറഞ്ഞു.

തൻ്റേത് ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബമാണെന്നും തനിക്ക് കിരീടം ലഭിച്ചാൽ അത് ധാരാളം പേ‍ര്‍ക്ക് പ്രചോദനമാകുമെന്നും ആയിരുന്നു അൻസി കബീർ അവസാന റൗണ്ടിലെ ചോദ്യത്തിനു നൽകിയ മറുപടി.

22
Previous articleഒരു മകളുണ്ട്; ഞങ്ങൾ എല്ലാം പരസ്പരം സംസാരിച്ചതിന് ശേഷമാണ് വിവാഹം ചെയ്തത് : ലേഖ ശ്രീകുമാർ
Next articleവധുവായി അണിഞ്ഞൊരുങ്ങി അമ്മ; മനസ് നിറച്ച് മകളുടെ ക്യൂട്ട് പ്രതികരണം; വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here