പട്ടിപോലും തിന്നാത്ത അരിയെന്ന് കുറ്റപ്പെടുത്തുമ്പോൾ, ഒരുകാര്യം പറയട്ടെ നിങ്ങൾ ഇതും കഴിക്കും, ഇതിലും മോശമായതും കഴിക്കും..!

അശോകൻ അക്ഷരമാലയുടെ ഫേസ്ബുക് പോസ്റ്റ് :

രാവിലെ എന്റെ ഒരു സൗഹൃദം fbയിൽ പോസ്റ്റുചെയ്ത ചിത്രം രാവിലെ റേഷ൯കടയിൽനിന്നും വാങ്ങിയ 15 കിലോ അരിയെക്കുറിച്ച് “പട്ടിപോലും തിന്നില്ലന്നൊരു “കമന്റും.
ഈ പോസ്റ്റ് വായിച്ചുകഴിഞ്ഞപ്പോൾ എന്റെ മനസ്സ് 1966 കാലത്തേക്കൊന്നു പുറകോട്ടുപോയി.
ഞാ൯ എട്ടാം ക്ളാസ്സിൽ പഠിക്കുന്ന കാലം അന്ന് നമ്മുടെ രാജ്യം വലിയ ഒരു ഭക്ഷ്യക്ഷാമം നേരിടുന്ന കാലം. പൈസ കയ്യിലുണ്ടെങ്കിലും ഇറക്കുമതി ഇല്ലാത്തതിനാൽ നാട്ടിൽ അരികിട്ടുന്നില്ല. ഗോതമ്പ് അന്ന് മലയാളിയുടെ ശീലമല്ല.നാട൯വിത്തുകളും കൃഷിസമ്പ്രദായവുമാണ് നാട്ടിൽ .വിളവുകുറവും പത്തുമാസം മൂപ്പുള്ള മുണ്ടകനും,ആറുമാസം വിളവുള്ള വിരിപ്പും കൂട്ടിവിതക്കുന്ന കൃഷിസമ്പ്രദായം. ഇറക്കുമതി ഇല്ലെങ്കിൽ നാട് പട്ടിണിയാകും.

അത്തരമൊരു കാലമായിരുന്നു 1966 കൾ. ഉള്ളയരി പൂഴ്ത്തിവെച്ച് കച്ചവടക്കാർ വിലകൂട്ടി വിൽക്കുന്നകാലം.പൂഴ്ത്തിവെക്കുന്ന അരി നാട്ടുകാർ പിടിച്ചെടുത്ത് സൗജന്യമായി വിതരണം ചെയ്യുന്ന കാലം. സ്ക്കൂൾവിട്ടുവന്നാൽ അമ്മുമ്മ സഞ്ചിയും പൈസയും റേഷ൯കാർഡും തന്ന് ടൗണിലേക്കോ,മറ്റെവിടെയെങ്കിലും അരി പിടിക്കുകയോ, വിലകുറച്ച് വിൽക്കുന്നത് കണ്ടുപിടിച്ച് അരിവാങ്ങി കൊണ്ടുവരണം.വെളിയിലേക്ക് ഇറങ്ങുമ്പോൾത്തന്നെ ന്യൂസ്കിട്ടും ഇന്ന സ്ഥലത്ത് അരിപിടിച്ചു എന്ന്.ഉട൯ അങ്ങോട്ടു കുതിക്കലാണ് എന്റെ ജോലി.അന്ന് ആലപ്പുഴയിലെ മുതലാളിമാരിൽ ഒരാളാണ് പോലാറെഡ്യാർ.ആലപ്പുഴ ഇരുമ്പുപാലത്തിനു സമീപമുള്ള റെഡ്യാരുടെ കടയിൽ പൂഴ്ത്തിയ അരി നാട്ടുകാർ പിടിച്ച് സൗജന്യ വിതരണം തുടങ്ങി.അന്ന് രണ്ടുകിലോ അരിക്കുവേണ്ടി രണ്ടുമണിക്കൂർ ക്യൂ നിന്ന എന്റെ ബാല്യം ഞാ൯ എങ്ങനെ മറക്കും. വീട്ടിൽ മെമ്പറന്മാർ കൂടുതൽ രണ്ടുകിലോ എവിടെ തികയാ൯ ഉള്ളതുകൊണ്ട് ഓണംപോലെ.ക്രൈസസ്സ് മാനേജ്മെന്റിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത് എന്റെ അമ്മുമ്മയിൽ നിന്നാണ്.

സ്ക്കൂൾവിട്ടുവന്നാൽ അരിവേട്ട നടക്കുന്ന സ്ഥലമന്വേഷിച്ചു നടക്കലാണ് എന്റെ പ്രധാന ഡ്യൂട്ടി.അങ്ങനെ എത്രയെത്രനാൾ…ആ കാലത്താണ് ഏതോ രാജ്യത്തുനിന്ന് ഇറക്കുമതിചെയ്ത “മക്രോണി”എന്ന അരിയെത്തിയത് വേവു കുറവ്. സൂക്ഷിച്ചു പാചകം ചെയ്തില്ലെങ്കിൽ കറുക്കുപോലാകും പശയും അതും ജനങ്ങൾ കഴിച്ചു.ആ കാലത്താണ് എെ ആർ 8 എന്ന വിത്തു വരുന്നത്.നമ്മുടെ കർഷകർ അതും കൃഷിചെയ്തു. പക്ഷേ അതിനൊരു കയ്പ്പു രസമാണ്.പിന്നീട് റേഷ൯കടവഴി ഒരുതരം വൃത്തികെട്ട വാടയുള്ള അരി എത്തിയത്.നിവൃത്തികേടുകൊണ്ട് അതും കഴിച്ച തലമുറയാണ് എന്റേത്.

ഈ പ്രതിസന്ധിഘട്ടം കഴിഞ്ഞാണ് ആലപ്പുഴക്കാര൯ ഡോ:സ്വാമിനാെഥന്റെ നേതൃത്വത്തിലുള്ള കാർഷിക ശാസ്ത്രജ്ഞന്മാർ പുതിയ വിളവുകുറഞ്ഞ വിത്തുകളുമായി എത്തി രാജ്യത്ത് “ഹരിതവിപ്ളവം”ആരംഭിക്കുന്നത്.
അങ്ങനെയാണ്,”ജയ,രോഹിണി,സുരേഖ”യൊക്കെ രംഗത്തുവന്ന് രാജ്യം കാർഷിക കുതിപ്പിലേക്ക് മുന്നേറിയത്.തുടർന്നാണ് മലയാളിയായ വർഗ്ഗീസ്കുര്യന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ നടന്ന “ധവള വിപ്ളവം “ഇങ്ങനെ രണ്ടു വിപ്ളവങ്ങളേ ഇന്ത്യയിൽ നടന്നിട്ടുള്ളൂ.എന്തിനിത്രയേറെ പറഞ്ഞു.? നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്.എന്റെ 68 വർഷത്തെ ജീവിതത്തിനിടയിൽ വീട്ടിലിരിക്കുമ്പോൾ വീട്ടിൽ 15 കിലോ അരിയെത്തിച്ചിട്ട് നിങ്ങൾ വീട്ടിലിരിക്കണം എന്നു പറയുമ്പോൾ അനുസരിക്കാതെയിരിക്കുകയും പട്ടിപോലും തിന്നാത്ത അരിയെന്ന് കുറ്റപ്പെടുത്തുമ്പോൾ, ഒരുകാര്യം പറയട്ടെ നിങ്ങൾ ഇതും കഴിക്കും,ഇതിലും മോശമായതും കഴിക്കും.നന്നായി വിശക്കണം.കഞ്ഞിക്ക് കറി എന്തെന്ന് തെരക്കാതിരുന്ന ഒരു കാലമുണ്ടായിരുന്നു.സോറി അധികം നെഹളിക്കരുത്.

Previous articleഅഹാനയ്ക്കും സഹോദരിമാർക്കും ഫിറ്റ്നസ് പരിശീലനം നൽകി അച്ഛൻ കൃഷ്ണ കുമാർ; വീഡിയോ
Next articleഅച്ഛൻ മരിച്ചതോടെ സന്തോഷങ്ങൾ എല്ലാം നഷ്ട്ടപെട്ടു.! അമ്മയുടെ വിഷാദവും എന്നെ വല്ലാതെ തളർത്തി; നടി അമല പോളിന്റെ കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here