
കന്നഡ ചലച്ചിത്ര നടന്‍ പുനീത് രാജ്കുമാറിന്റെ വിയോഗത്തിന്റെ ഞെട്ടലീലാണ് സിനിമാലോകം. നിരവധി താരങ്ങളാണ് ആ ദരാജ്ഞലികൾ അർപ്പിച്ചത്. നെഞ്ചു വേദനയെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അ ന്ത്യം. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ്.ബൊമ്മെ ഉള്‍പ്പെടെ ആശുപത്രിയിലെത്തി.
മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. സിനിമയ്ക്കപ്പുറം ഒട്ടനവധി ജീവകാരുണ്യപ്രവർത്തനങ്ങളിലും പങ്കാളിയാണ്. അനാഥാലയങ്ങൾ, സ്കൂളുകൾ, വൃദ്ധസദനങ്ങൾ എന്നിവ അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ട്. ആയിരക്കണക്കിന് പാവപ്പെട്ട കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ ചെലവും അദ്ദേഹമാണ് വഹിക്കുന്നത്.

ആരാധകർ ഇദ്ദേഹത്തെ അപ്പു എന്നാണ് വിളിക്കുന്നത്. ആർക്കും തന്നെ സഹിക്കാൻ പറ്റാത്ത വാർത്തയാണ് ഇത്. കർണാടകയെ ഞെട്ടിക്കുന്ന തരത്തിൽ ഒരു ക്യാംപെയിന് ഇപ്പോൾ ചൂടുപിടിക്കുകയാണ്. മ രണശേഷം കണ്ണ് ദാനം ചെയ്യാൻ സമ്മതം നൽകിയ എത്തുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന എന്നാണ് റിപ്പോർട്ടുകൾ.
പുനീതിന്റെ കണ്ണുകൾ ദാനം ചെയ്തിരുന്നു. നാലുപേർക്ക് അദ്ദേഹത്തിന്റെ കണ്ണുകൾ മാറ്റിവച്ചതും വലിയ വാർത്തയായിരുന്നു. താരത്തിന്റെ മ രണം നടന്ന അടുത്ത ദിവസങ്ങളിൽ 112 പേരുടെ കണ്ണുകളാണ് ബന്ധുക്കൾ ദാനം ചെയ്തത്. ദിവസങ്ങൾക്കുള്ളിൽ ഏഴായിരത്തോളം പേർ കണ്ണ് ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകി.

പുനീത് കണ്ണുകൾ ദാനം ചെയ്തത് അറിഞ്ഞ് അടുത്ത ദിവസങ്ങളിൽ മ രിച്ച വ്യക്തിയുടെ ബന്ധുക്കളാണ് കണ്ണ് ദാനം ദാനം ചെയ്യാൻ മുന്നോട്ടുവന്നത്. ഇതിന് പിന്നാലെ നേത്രദാനത്തിന് സമ്മതപത്രം നൽകുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ്. അച്ഛനും അമ്മയും ചെയ്തത് പോലെ താൻ മ രിച്ചാൽ തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്ന് മുൻപ് പല തവണ പുനീത് പറഞ്ഞിരുന്നു.
